Saturday, September 24, 2016


My Painting...




Saturday, March 26, 2016



നിങ്ങൾ ദളിതർ ആണ്  വെറും ദളിതർ ... (4)

പ്രിയപ്പെട്ട സനു (SFI National Sec) ,
                                   ഇന്ന് (27 മാർച്ച്‌ 2016 ) കൈരളി ടി വി യിൽ വാർത്താ  ചർച്ചയിൽ , ഒരു  ദളിതർ പോലും  എന്ത് കൊണ്ട് cpi(m) പാർട്ടിയുടെ PB  യിൽ ഇല്ല ? എന്ന ചോദ്യത്തിന് അങ്ങേയുടെ ഉത്തരം കമുണിസ്റ്റ് പാർടി ഹിന്ദു ,മുസ്ലിം  ,ക്രിസ്തിയാനി,ദളിതർ എന്നീ  വേർ തിരിവില്ലാതെ സഘാവ് ആയി ആണ് കാണുന്നത് എന്നും,പാർടി ക് വേണ്ടിയുള്ള പ്രവർത്തനം അടിസ്ഥാനമാകി ആണ്  PB യിലേക് തിരെഞ്ഞെടുക്കുനത് എന്നാണ് . അങ്ങനെ ആണ്ണേൽ എന്തിനു വേണ്ടിയാണ് അങ്ങയുടെ പാർടി പട്ടികജാതി ക്ഷേമ സമിതി രൂപികരിച്ചത് ?

പിന്നെ, എല്ലാവരെയും ഒരു പോലെ കാണുന്ന പാർട്ടിയുടെ കാഴ്ചപാട് എന്താണ് 'റിസർവേഷൻ' നെ കുറിച്ച് ??? അതിനെ സപ്പോർട്ട് ചെയുന്നു എങ്കിൽ എന്തിനു വേണ്ടിയാണ്  'റിസർവേഷൻ' സമൂഹത്തിൽ നടപ്പിലാക്കിയത് ??
അതും കൂടി അങ്ങ് PB യിൽ ദളിതനെ കയറ്റാത്തത് മായി കൂട്ടി വായിക്കണം !!!!!

സ്വോതന്ത്ര  ഇന്ത്യയിൽ  60 വർഷത്തിനുള്ളിൽ ദളിത സമൂഹത്തിൽ ഉണ്ടായ മാറ്റം എത്ര മാത്രം ആണ് എന്ന് അങ്ങേക്ക് മനസിലാകവുനത്തെ ഉള്ളൂ . ഇക്കാലത്തിനുള്ളിൽ ദളിതരെ അധികാരത്തിലെതിക്കാൻ (വിരലിൽ എണാവുന്നവർ  അവരുടെ മാത്രം പ്രയ്തനം വഴി ഉയർന്നു വന്നിട്ടുണ്ട് ) ഒരു രാഷ്ട്രീയ പാർട്ടിയും തുനിഞ്ഞില്ല എന്നതു നഗ്ന സത്യമാണ്. 

ദളിതരെ കൂടി അധികാരത്തിലെതികുക (അത് ആ സമൂഹത്തിന്റെ ആത്മവിശ്വാസവും, സംരക്ഷണ, സുരക്ഷിതത്വ വിശ്വാസവും കൂട്ടും ) എന്നത് അവരുടെ ഉന്നമനത്തിന്റെ വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടി കാർ ചെയേണ്ട പ്രധാന കടമയാണ് അത് ചെയാത്തവർ എങ്ങനെയാണ് അവരുടെ ഉന്നമനത്തിന്റെ പിതൃത്വം ഏറ്റടുക്കാൻ കഴിയുക????

Monday, March 21, 2016

പ്രണയവും ജാതിയും അംബേദ്കറും......


കഴിഞ്ഞ മാര്ച്ച് 13ന് ഞായറാഴ്ച ഉദുമല്പെട്ടയിലെ പൊതുനിരത്തില്പട്ടാപ്പകല്ഒരു യുവാവിനെ വെട്ടിക്കൊല്ലുന്ന ദൃശ്യം ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടര്ന്നുള്ള ദിനങ്ങളില് കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്പ്രത്യക്ഷപ്പെട്ട കുറിപ്പുകളും അത്രയോളമോ അതിലേറെയോ ഞെട്ടിപ്പിക്കുന്നതായിരുന്നു. ജാതിയുടെ പേരില്‍ 22 കാരനായ ഒരു ചെറുപ്പക്കാരനെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കുകയും ചെയ്യുമ്പോള്നമ്മള്എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്
കഴിഞ്ഞ വര്ഷമാണ് നാമക്കലില്ഗോകുല്രാജ് എന്ന ദളിത് യുവാവ് സമാനമായ സാഹചര്യങ്ങളില്കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച പോലീസ് സംഘത്തിലെ ഡിവൈഎസ്പി വിഷ്ണുപ്രിയയുടെ ആത്മഹത്യയും മറക്കാനാവില്ല. അതിനും മുമ്പ് ധര്മ്മപുരിയില്‍ 2013 ജൂലായ് 4ന് ഇളവരശന്എന്ന ചെറുപ്പക്കാരന്റെ മരണവും ഇതേ പ്രശ്നപരിസരങ്ങളിലേക്കാണ് വിരല്ചൂണ്ടിയത്. ജാതിയുടെ അള്ത്താരയില്പ്രണയം ബലികഴിക്കപ്പെടുമ്പോള്ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജാതിക്കെതിരെ പോരാട്ടം തുടരേണ്ടതുണ്ടെന്ന അംബേദ്കറുടെ നിരീക്ഷണത്തിന് പ്രസക്തിയേറുകയാണ്
'ജാതിയുടെ ഉന്മൂലനം' എന്ന ലേഖനം 1935 ലാണ് ബി ആര്അംബേദ്കര്എഴുതിയത്. പഞ്ചാബിലെ സാമൂഹിക സംഘടനയായ ജാട് പട് തൊടക് മണ്ഡല്അവരുടെ വാര്ഷികസമ്മേളനത്തില്അദ്ധ്യക്ഷനായി അംബേദ്ക്കറെ ക്ഷണിച്ചു. സമ്മേളനത്തില്ചെയ്യാന്പോവുന്ന പ്രസംഗത്തിന്റെ പകര്പ്പ് അംബേദ്കര് സംഘടനയ്ക്ക് അയച്ചുകൊടുത്തു. പ്രസംഗത്തില്അംബദ്കറുടെ ചില പരാമര്ശങ്ങള്‍  പ്രകോപനം സൃഷ്ടിക്കുമെന്ന പേടിയില്സംഘാടകര്സമ്മേളനം മാറ്റിവെച്ചു. പ്രസ്തുത പരാമര്ശങ്ങള്പിന്വലിക്കണമെന്ന സംഘാടകരുടെ നിര്ദ്ദേശം അംേബദ്കര്തള്ളി.
B R Ambedkar
സമ്മേളനത്തില്അദ്ധ്യക്ഷനാവുന്നതിനായി പ്രസംഗം തിരുത്താനാവില്ലെന്ന് വ്യക്തമാക്കിയ അംേബദ്കര് പ്രസംഗം പിന്നീട് 'ജാതിയുടെ ഉന്മൂലനം' എന്ന പേരില്അച്ചടിച്ചു പ്രസിദ്ധികരിച്ചു. ഒരുപക്ഷേ, അന്ന് അംബേദ്ക്കര്ക്ക് പ്രസംഗം നടത്താന്കഴിഞ്ഞിരുന്നെങ്കില്ഇത് ചിലപ്പോള്അച്ചടിമഷി പുരളുമായിരുന്നില്ല. ജാതിയെ അടിമുടി വിശകലനം ചെയ്യുന്ന കുറിപ്പ് അടുത്തിടെ വീണ്ടും പുറത്തിറങ്ങിയപ്പോള്അരുന്ധതി റോയിയാണ് അതിന് ആമുഖമെഴുതിയത്.
ജാട് പട് തൊടക് മണ്ഡല്യോഗം റദ്ദാക്കിയതിനെ നിശിതമായി വിമര്ശിച്ചവരില്ഒരാള്ഗാന്ധിജിയായിരുന്നു. ജാതിയുമായി ബന്ധപ്പെട്ട് അംേബദ്കര്ഉയര്ത്തിയ നിലപാടുകളെ എതിര്ത്തിരുന്ന ഗാന്ധിജി പക്ഷേ, അംേബദ്കറുടെ പ്രസംഗം അനുവദിക്കണമായിരുന്നു എന്ന നിലപാടുകാരനായിരുന്നു. എതിരാളികളുടെ അഭിപ്രായങ്ങള്ക്കിടം കിട്ടാത്ത ഒരു സമൂഹം ഗാന്ധിജിയുടെ മനസ്സില്ഒരിക്കലുമുണ്ടായിരുന്നില്ല.
ഇപ്പോഴും ജാതിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും  നിരവധി പേരുണ്ടെന്നത് പരിതാപകരമാണെന്ന്  ജാതിയുടെ ഉന്മൂലനത്തില്അംബേദ്കര്എഴുതുന്നുണ്ട്. ജാതിയെന്നാല്തൊഴില്വിഭജനം മാത്രമല്ലെന്നും തൊഴിലാളികളുടെ വിഭജനം കൂടിയാണെന്നും അംേബദ്കര് കുറിപ്പില്എടുത്തു പറയുന്നു. കുറിപ്പ് പ്രസിദ്ധികരിക്കപ്പെട്ട് 80 കൊല്ലങ്ങള്ക്കു ശേഷവും ജാതി ഇന്ത്യയില്കടുത്ത യാഥാര്ത്ഥ്യമായി തുടരുകയാണ്. ദിനപ്പത്രങ്ങളിലെ വൈവാഹിക കോളങ്ങളില്‍, വിദ്യാലയങ്ങളില്‍, തൊഴിലിടങ്ങളില്‍ - എന്നിങ്ങനെ ജിവിതത്തിന്റെ എല്ലാ മേഖലകളിലും ജാതിയുടെ കോമ്പല്ലുകള്ഒളിഞ്ഞും തെളിഞ്ഞും നമുക്കു നേരെ തിരിയുന്നു.
എത്രമാത്രം ആഴത്തിലാണ് ജാതിയുടെ വേരുകള്നമ്മുടെ സാമൂഹവ്യവസ്ഥയില്ഇറങ്ങിയിട്ടുള്ളത് എന്നറിയാന്തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്ഥി പട്ടികകള്നോക്കിയാല്മതി. കേരളത്തിലായാലും തമിഴ്നാട്ടിലായാലും ജാതി സമവാക്യങ്ങളാണ് പലപ്പോഴും സ്ഥാനാര്ഥികളെ നിര്ണ്ണയിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്ഥികളെ തേടുമ്പോള്പോലും ജാതി മറികടക്കാന്നമ്മുടെ രാഷ്ട്രീയപ്പാര്ട്ടികള്ക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം.
കേരളത്തില്ജാതിയുടെ കളികള്അറിയണമെങ്കില്തിരുവനന്തപുരത്തെ സ്ഥാനാര്ത്ഥികളില്നിന്നു തുടങ്ങാം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി ശശി തരൂര്വന്നത് എഴുത്തുകാരനെന്ന നിലയിലോ ഐക്യരാഷ്ട്രസഭയില്കഴിവു തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥനെന്ന നിലയിലോ മാത്രമല്ല. മറിച്ച് അദ്ദേഹം നായര്സമുദായത്തില്പെട്ടയാളാണെന്നതു കൊണ്ടുകൂടിയാണ്. അപ്പുറത്ത് സിപിഐ രംഗത്തിറക്കിയ ഡോക്ടര്ബെന്നറ്റ് എബ്രഹാം സ്ഥാനാര്ത്ഥിയായത് അറിയപ്പെടുന്ന ഡോക്ടര്എന്ന നിലയ്ക്ക് മാത്രമല്ല, മറിച്ച് അദ്ദേഹം നാടാര്സമുദായക്കാരനാണ് എന്നതുകൊണ്ടു കൂടിയാണ്.
ചാലക്കുടിയില്സ്വതന്ത്രനെ തേടിയപ്പോള്അതൊരു സുറിയാനി കത്തോലിക്കന്തന്നെയായിരിക്കണം എന്ന് സിപിഎമ്മിനെപ്പോലൊരു പാര്ട്ടിക്കും ഉറപ്പാക്കേണ്ടി വന്നുവെന്നതാണ് ഇന്നസന്റിന് ഗുണകരമയത്. എറണാകുളത്ത് ലത്തീന്കത്തോലിക്കാ സമുദായക്കാര്തന്നെ വേണമെന്ന് ഇരുപാര്ട്ടികളും ശഠിക്കുന്നതും കാണാതിരിക്കാനാവില്ല. ആര്യാടന്മുഹമ്മദ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്നിന്നും മാറുകയാണെന്നു പറയുമ്പോള്പകരം ഒരു മുസ്ലിം തന്നെ വേണമെന്ന നിഗമനത്തിലേക്ക് കോണ്ഗ്രസ് എത്തുന്നതും ഇതേ പരിസരത്തിലാണ്.
വി എസ് അച്ച്യുതാനന്ദനെപ്പോലെ സിപിഎമ്മിന്റെ സമുന്നതനായ നേതാവ് ഒരു ടെലിവിഷന്ചാനലിനു നല്കിയ അഭിമുഖത്തില്പറഞ്ഞത് 2011ല്തിരുവനന്തപുരത്ത് വട്ടിയൂര്ക്കാവില്കെ. മുരളീധരനെതിരെ ചെറിയാന്ഫിലിപ്പിനെ നിര്ത്തിയത് ശരിയായില്ലെന്നും അവിടെ ഭൂരിപക്ഷ സമുദായക്കാരനെ തന്നെ നിര്ത്തണമായിരുന്നുവെന്നുമാണ്. സഹനസമരങ്ങളുടെ തീച്ചൂളയിലൂടെ നടന്നു വന്നിട്ടുള്ള വി എസ്സിനെപ്പോലൊരു നേതാവിന് പോലും ഇത്തരമൊരു ചിന്ത ഉടലെടുത്തുവെന്നത് ജാതിയുടെ പിടി എത്രമാത്രം ശക്തമാണെന്നതിന്റെ സൂചനയാണ്. പൊയ്കയില്അപ്പച്ചനെപ്പോലൊരു സാമൂഹിക പരിവര്ത്തനവാദിക്ക് മതംമാറി ക്രിസ്ത്യാനിയായപ്പോഴും നീതിലഭിച്ചില്ല എന്ന് പറയേണ്ടിവന്നത് ജാതിയുടെ സ്വാധീനം ഒരു മതത്തില്മാത്രം ഒതുങ്ങുന്നതല്ല എന്ന വസ്തുതയിലേക്കാണ് വിരല്ചൂണ്ടുന്നത്.
യാഥാര്ത്ഥ്യത്തിന്റെ പരിസരത്തില്നിന്നുകൊണ്ടാണ് സാമ്പത്തിക പരിഷ്ക്കാരത്തിന് സാമൂഹിക പരിഷ്ക്കരണം അനിവാര്യമാണെന്ന് അംേബദ്കര്വാദിക്കുന്നത്. ജാതി ഇല്ലാതാക്കുന്നതില്ഗാന്ധിജി എന്തുകൊണ്ടാണ് പരാജയപ്പെടുന്നതെന്നും കുറിപ്പില്അംബദ്കര്പറയുന്നുണ്ട്. ഒരു മതത്തിന്റെ ഉപോല്പ്പന്നമാണ് ജാതിയെങ്കില് മതത്തെ ചോദ്യം ചെയ്യാതെ ജാതി ഉന്മൂലനം ചെയ്യാനാവില്ലെന്ന് അംബേദ്കര്ചൂണ്ടിക്കാട്ടുന്നുണ്ട്. ജാതിയുടെ ഉന്മൂലനത്തിന് മിശ്രവിവാഹം പോലെ ഒരായുധം വേറെയില്ലെന്നും അംബേദ്കര്പറയുന്നു. രക്തവും രക്തവും തമ്മില്ഇടകലരുന്നതിലൂടെ മാത്രമേ ആഴമാര്ന്ന ബന്ധം ഉടലെടുക്കുകയുള്ളുവെന്നും, അതിലൂടെ മാത്രമേ ജാതിയെ മറികടക്കാനാവുകയുള്ളുവെന്നും അംേബദ്കര്വ്യക്തമാക്കുന്നു. മിശ്രഭോജനമല്ല മിശ്രവിവാഹമാണ് വേണ്ടതെന്നാണ് അംബേദ്കര്പറഞ്ഞത്.
Dalit man being hacked to death in Tamil Nadu
ശങ്കറും കൗസല്യയും വിവാഹവേളയില്‍. ഉയര്ന്ന ജാതിക്കാരിയായ കൗസല്യയെ വിവാഹം കഴിച്ചതിന് ദളിത് വിദ്യാര്ഥിയായ ശങ്കര്ഉദുമല്പേട്ടയിലെ പൊതുനിരത്തില്വെച്ച് കൊലചെയ്യപ്പെടുകയായിരുന്നു.


അംബേദ്കര്എങ്ങിനെയാണ് ദളിതരുടെ ജീവിതത്തില്ഒരിക്കലും അസ്തമിക്കാത്ത വെളിച്ചമായതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇന്റര്നാഷനല്മോണിറ്ററിഫണ്ടിന്റെ ഉപദേഷ്ടാവുമായിരുന്ന നരേന്ദ്ര യാദവ് വ്യക്തമാക്കുന്നുണ്ട്. 1956ല്അറുപത്തിയഞ്ചാം വയസ്സില്അംബദ്കര്മരിച്ചപ്പോള്നരേന്ദ്ര യാദവിന് മൂന്നു വയസ്സായിരുന്നു പ്രായം. അന്ന് തന്നെയും എടുത്തുകൊണ്ട് തന്റെ പിതാവ് ബാബാസാഹെബ്ബിനെ അവസാനമായി കാണാന്മണിക്കൂറുകളോളം കാത്തുനിന്നത് നരേന്ദ്ര യാദവ് ആത്മകഥാസ്പര്ശമുള്ള ഗ്രന്ഥമായ OUTCASTE ( ഭ്രഷ്ടന്‍ ) ല്വിവരിക്കുന്നുണ്ട്
ഗാന്ധിജിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനാരെന്ന് കുറെ നാള്മുമ്പ് ഒരു ഇംഗ്ളീഷ് മാസിക നടത്തിയ സര്വ്വെയില്ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തത് അംബേദ്കറെയായിരുന്നുവെന്നത് യാദൃശ്ചികമല്ല. ജാതിക്കെതിരായ പോരാട്ടവും അംേബദ്കറുടെ ചിന്തകളും നമ്മുടെ സമൂഹത്തില്കൂടുതല്കൂടുതല്പ്രസക്തമാണെന്നു തന്നെയാണ് ഉദുമല്പെട്ടയിലെ നിരത്തില്നിന്നുയര്ന്ന ചെറുപ്പക്കാരന്റെ നിലവിളി നമ്മോടു പറയുന്നത്.


കടപാട് # കെ എ ജോണി മാത്രഭൂമി